തിരുവനന്തപുരം: വയനാടിൻ്റെ പുനരുദ്ധാനത്തിന് കേന്ദ്ര സഹായം ലഭിക്കാതിരിക്കാൻ വേണ്ടിയാണ് കോടതിയിൽ സമർപ്പിച്ച വെറും "എസ്റ്റിമേറ്റ് "മായി ചിലർ സർക്കാരിനെ കരിവാരിതേയ്ക്കുന്നതെന്ന വാദവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് വന്നു. കോടതിയിൽ കൊടുത്തത് കോമഡി സ്കിറ്റിൻ്റെ സ്ക്രിപ്റ്റ് ആണെന്ന മട്ടിലാണ് മുഹമ്മദ് റിയാസ് ഉള്ളതെന്ന് തോന്നുന്നു. എസ്റ്റിമേറ്റാണെങ്കിൽ പോലും കേന്ദ്ര സർക്കാരിനെ പറ്റിച്ചെടുക്കാൻ ശ്രമിച്ചത് എന്തിനെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കുന്നില്ല. തട്ടിപ്പ് ശ്രമം പിടിക്കപ്പെടുമ്പോൾ പല തരം ന്യായീകരണവുമായി വരുന്ന പാർട്ടിയുടെ പതിവ് നയമാണ് മുഹമ്മദ് റിയാസ് പ്രയോഗിക്കുന്നത്. ഈ കാപ്സ്യൂൾ എന്തുകൊണ്ടോ പാർട്ടിയുടെ സൈബറിടങ്ങളിൽ ആരും പരിഗണിച്ചു കണ്ടില്ല. ഇടതുപക്ഷ മന്ത്രിസഭ നേരിടുന്ന പ്രധാന വെല്ലുവിളി മുഹമ്മദ് റിയാസിൻ്റെ സാന്നിധ്യവും സ്ഥാനങ്ങളും തന്നെയാണ്. അതിവിദഗ്ധമായി കേന്ദ്ര സർക്കാരിനെയും ജനങ്ങളെയും ഒരേ സമയം പറ്റിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ദുരന്തനിവാരണ കമ്പനിയുമായി ചേർന്ന് കള്ള എസ്റ്റിമേറ്റ് തയാറാക്കിയതെന്നാണ്തെ ളിയുന്നത്. മുൻ കാലങ്ങളിൽ ദുരിതാശ്വസ പ്രവർത്തനത്തിൻ്റെ മറവിൽ തട്ടിപ്പ് നടന്നിരുന്നതായായി ആരോപണങ്ങൾ ഉയർന്നിട്ടുള്ളതാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉള്ള സംഭാവനയും കുറവാണ് ലഭിച്ചിട്ടുള്ളത്.മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം നൽകാൻ പലരും മടിക്കുന്നതായും മുൻ അവസരങ്ങളിൽ ലഭിച്ചതു പോലെ ഇത്തവണ സംഭാവനകൾ ലഭിച്ചില്ലെന്നും കണക്കുകൾ കാണിക്കുന്നു.
Muhammad Riaz with regular capsule 1 time each 3 times.